Muslim Library

Surah ലൈല്

മലയാളം

Surah ലൈല് - Aya count 21
Facebook Twitter Google+ Pinterest Reddit StumbleUpon Linkedin Tumblr Google Bookmarks Email
وَاللَّيْلِ إِذَا يَغْشَىٰ ( 1 ) ലൈല് - Aya 1
രാവിനെതന്നെയാണ സത്യം ; അത് മൂടികൊണ്ടിരിക്കുമ്പോള്‍
وَالنَّهَارِ إِذَا تَجَلَّىٰ ( 2 ) ലൈല് - Aya 2
പകലിനെ തന്നെയാണ സത്യം ; അത് പ്രത്യക്ഷപ്പെടുമ്പോള്‍
وَمَا خَلَقَ الذَّكَرَ وَالْأُنثَىٰ ( 3 ) ലൈല് - Aya 3
ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെ തന്നെയാണ സത്യം;
إِنَّ سَعْيَكُمْ لَشَتَّىٰ ( 4 ) ലൈല് - Aya 4
തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു.
فَأَمَّا مَنْ أَعْطَىٰ وَاتَّقَىٰ ( 5 ) ലൈല് - Aya 5
എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും, സൂക്ഷ്മത പാലിക്കുകയും
وَصَدَّقَ بِالْحُسْنَىٰ ( 6 ) ലൈല് - Aya 6
ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ
فَسَنُيَسِّرُهُ لِلْيُسْرَىٰ ( 7 ) ലൈല് - Aya 7
അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൌകര്യപ്പെടുത്തി കൊടുക്കുന്നതാണ്‌.
وَأَمَّا مَن بَخِلَ وَاسْتَغْنَىٰ ( 8 ) ലൈല് - Aya 8
എന്നാല്‍ ആര്‍ പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും,
وَكَذَّبَ بِالْحُسْنَىٰ ( 9 ) ലൈല് - Aya 9
ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ
فَسَنُيَسِّرُهُ لِلْعُسْرَىٰ ( 10 ) ലൈല് - Aya 10
അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൌകര്യമൊരുക്കികൊടുക്കുന്നതാണ്‌.
وَمَا يُغْنِي عَنْهُ مَالُهُ إِذَا تَرَدَّىٰ ( 11 ) ലൈല് - Aya 11
അവന്‍ നാശത്തില്‍ പതിക്കുമ്പോള്‍ അവന്‍റെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല.
إِنَّ عَلَيْنَا لَلْهُدَىٰ ( 12 ) ലൈല് - Aya 12
തീര്‍ച്ചയായും മാര്‍ഗദര്‍ശനം നമ്മുടെ ബാധ്യതയാകുന്നു.
وَإِنَّ لَنَا لَلْآخِرَةَ وَالْأُولَىٰ ( 13 ) ലൈല് - Aya 13
തീര്‍ച്ചയായും നമുക്കുള്ളതാകുന്നു പരലോകവും ഇഹലോകവും.
فَأَنذَرْتُكُمْ نَارًا تَلَظَّىٰ ( 14 ) ലൈല് - Aya 14
അതിനാല്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നു.
لَا يَصْلَاهَا إِلَّا الْأَشْقَى ( 15 ) ലൈല് - Aya 15
ഏറ്റവും ദുഷ്ടനായ വ്യക്തിയല്ലാതെ അതില്‍ പ്രവേശിക്കുകയില്ല.
الَّذِي كَذَّبَ وَتَوَلَّىٰ ( 16 ) ലൈല് - Aya 16
നിഷേധിച്ചു തള്ളുകയും, പിന്തിരിഞ്ഞു കളയുകയും (വ്യക്തി)
وَسَيُجَنَّبُهَا الْأَتْقَى ( 17 ) ലൈല് - Aya 17
ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്നതാണ്‌.
الَّذِي يُؤْتِي مَالَهُ يَتَزَكَّىٰ ( 18 ) ലൈല് - Aya 18
പരിശുദ്ധിനേടുവാനായി തന്‍റെ ധനം നല്‍കുന്ന (വ്യക്തി)
وَمَا لِأَحَدٍ عِندَهُ مِن نِّعْمَةٍ تُجْزَىٰ ( 19 ) ലൈല് - Aya 19
പ്രത്യുപകാരം നല്‍കപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്‍റെ പക്കല്‍ ഒരാള്‍ക്കുമില്ല.
إِلَّا ابْتِغَاءَ وَجْهِ رَبِّهِ الْأَعْلَىٰ ( 20 ) ലൈല് - Aya 20
തന്‍റെ അത്യുന്നതനായ രക്ഷിതാവിന്‍റെ പ്രീതി തേടുക എന്നതല്ലാതെ.
وَلَسَوْفَ يَرْضَىٰ ( 21 ) ലൈല് - Aya 21
വഴിയെ അവന്‍ തൃപ്തിപ്പെടുന്നതാണ്‌.
Facebook Twitter Google+ Pinterest Reddit StumbleUpon Linkedin Tumblr Google Bookmarks Email

Select language

Select surah